Friday 14 September 2012

എമെര്‍ജിംഗ് വിവാദം അഥവാ സബ്മെര്‍ജിംഗ് കേരളം..!


കേരളത്തില്‍ സുനാമി വരാന്‍ പോകുന്നു..?
വികസനത്തിന്ടെ സുനാമി...??
ആളുകള്‍ എല്ലാം ഉറ്റുനോക്കുന്നത് കൊച്ചിയിലെ നമ്മുടെ യൂസഫലി കാക്കാന്ടെ ഹോട്ടലിലേക്ക് ആണ്..അവിടെ ലോകത്തിണ്ടേ നാനാ ഭാഗത്തുനിന്നു വന്ന കുറെ വിദേശികളും സ്വദേശികളും ആയ കച്ചവടക്കാര്‍ ഭൂലോക ചര്‍ച്ചയില്‍ ആണ്...
വിഷയം കേരളം എങ്ങിനെ ഉയര്‍ത്താം..!!
നല്ല കാര്യം കേരളം നമുക്കൊന്ന് ഉയര്‍ത്തണം.
കൊറേ കാലമായി മുരടിച്ചു കിടക്കുന്ന നാട് ഉയരാന്‍ പോകുന്നത് കേട്ട് കേരള ജനത ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന സന്തോഷത്തിലാണ്...!!
ഇന്ത്യയില്‍ ഏറ്റവും വിവരമുള്ള ജനത മലയാളികള്‍ ആണെന്നാണ് എന്ടെ അറിവ്.അത് കൊണ്ട് തന്നെ അവര്‍ ഇടയ്ക്കു ചോദിക്കുന്നു ഈ സുനാമി വന്നാല്‍ നമ്മുടെ കാടും വീടും പുഴയും വെള്ളവും തിരയെടുത്തു പോകില്ലേ..? എന്ന്."ഒരിഞ്ചു ഭൂമി പോലും ഒരാള്‍ക്കും വിട്ടു കൊടുക്കില്ലാ...ഇത് എന്ടെ ഉറപ്പാണ്‌..!"നമ്മുടെ ഉറക്കമില്ലാത്ത മുഖ്യന്ടെ വെക്തമായ ഉറപ്പുണ്ട്.!ഇതില്‍ കൂടുതല്‍ എന്ത് വേണം.അപ്പൊ പ്രശ്നമൊക്കെ തീര്‍ന്നു ഇനി ആളുകള്‍ ഒക്കെ കേരളം ആപ്പ് വെച്ച് ഉയര്‍ത്താന്‍ വരുന്ന സായിപ്പിന്ടെ ചുറ്റും നിന്ന് ഹോ ഹോയ് വിളിച്ചു ഹരം പകരണം.സംഗതി ഒക്കെ കൊള്ളാം പക്ഷെ നടക്കുന്നത് വേറെയാണ്.
കേരളത്തില്‍ വികസനം വേണ്ട എന്ന് പറയുന്ന ഒരാളും നമ്മുടെ നാട്ടില്‍ ഇല്ലാ.!!പിന്നെയും എന്താണീ ഉയര്‍ത്തല്‍ മഹോത്സവത്തില്‍ കേരളത്തിന്ടെ നല്ലൊരു പങ്കിനും വിശ്വാസം പോരാത്തത്.?കഴിഞ്ഞ വലതു സര്ക്കാര് കാലത്ത് നടന്ന ജിം ആണ് ഒന്നാമത്തെ വില്ലന്‍. അന്ന് ഇത് കേരളത്തിണ്ടേ ലാസ്റ്റ് ബസ് ആണെന്നും ഇതില്‍ കയറിയില്ലേല്‍ പിന്നെ നടന്നു പോകേണ്ടി വരുമെന്നുമൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു..!
അന്ന് ജോലി കിട്ടാന്‍ പോകുന്ന  ലക്ഷങ്ങളുടെ കണക്കു കേട്ട് ഞാനടക്കമുള്ള വിദ്യാര്‍ഥികള്‍ എന്തൊക്കെ കനവു കണ്ടു.
ഒടുക്കം ഒരു പെട്ടിക്കട പോലും നാട്ടില്‍ വന്നില്ലാ.!അവിടെ ചന്തക്കു വന്ന കുത്തകകള്‍ക്ക്  തിന്നാന്‍ കൊടുത്ത കാശുണ്ടേല്‍ നാട്ടില്‍ എല്ലാവര്ക്കും കോഴിബിരിയാണി വാങ്ങി കൊടുക്കാമായിരുന്നില്ലേ.?
ഒടുക്കം ഉദ്ഘാടിക്കാന്‍ വന്ന അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് പ്രക്യാപിച്ച പതിനായിരം കോടിയുടെ പദ്ദതികള്‍ ആണ് കോടികള്‍ മുടിച്ച ആകോമാളി ജിമ്മിണ്ടേ മാനം കാത്തത്.
ഇക്കുറിയാണേല്‍ നമ്മുടെ പ്രധാന മന്ത്രി മൌനി ബാബ ഒരു കുന്തവും നമുക്ക് വേണ്ടി പ്രഖ്യാപിച്ചില്ല...!!

ദേശീയ പാതയിലെ കുണ്ടുകളില്‍ മണ്ണിടാന്‍ കഴിയാത്തവര്‍ എക്സ്പ്രെസ്സ് ഹൈവെ ഉണ്ടാക്കാന്‍ ഇറങ്ങിയതും അക്കാലത്താണ്.അന്നാണ് സുന്ദരനായ മന്ത്രി കേരളത്തിന്ടെ ഭൂമിശാസ്ത്രം ശരിക്കും പഠിച്ചത്.അന്ന് കരാറുകള്‍ ഒപ്പിട്ടു കുഞാപ്പാന്ടെ കൈ കടഞ്ഞിരുന്നു.ഇന്നിപ്പോ കരാറോ ഒപ്പിടാലോ ഒന്നുമില്ലാ വെറും ഷോ മാത്രം.വെറുതെ എന്തിനാ ഒരിക്കലും നടക്കാത്ത കുറെ കരാറുകള്‍ ഒപ്പിട്ടു മാനം കളയുന്നത്.
പിന്നെ സത്യത്തില്‍ ഈ പരിപാടി ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കൊറേ ആയി പക്ഷെ സ്വന്തം പാര്‍ട്ടിക്കാരോട് പോലും പറഞ്ഞിട്ടില്ലെന്ന് മാത്രം. കണ്ണ് വെക്കും അതോണ്ടാവും.ഭരണ കക്ഷി എംഎല്ലെമാര്‍ക്കു പോലും എന്താണ് നടക്കാന്‍ പോണതെന്ന് ഒരു പിടിയും ഇല്ലാ..അറിഞ്ഞവര്‍ മൊത്തം പരാതിക്കാര്‍..ഒടുക്കത്തെ മണിക്കൂറുകളില്‍ ചീഫ് സെക്രട്ടറിയെ പരിപാടി പരിശോധിക്കാന്‍ ആക്കി ആശാന്‍ മണിക്കൂര്കൊണ്ട് നൂറിനടുത്ത്‌ പദ്ദതികള്‍ വെട്ടിക്കളഞ്ഞു അപ്പൊ ഒരാഴ്ച ഇരുന്നു നോക്കിയിരുന്നെലോ...??
വെട്ടിയവ വീണ്ടും ബൂമാറങ്ങ് പോലെ തിരിച്ചു വന്നു. ചീഫ് സെക്രറ്ററിയും ഹാപ്പി എമ്മെല്ലെമാരും ഹാപ്പി. അപ്പൊ ആരെ പറ്റിക്കാന്‍ ആണീ നാടകം.?യാതൊരു പ്ലാനും ഇല്ലാതെ ഒരു ലോക പരിപാടി...!!


പണ്ട് കുഞ്ഞാലി സാഹിബു കരിമണല്‍ കോരാന്‍ വേണോ എന്ന് ആര്‍ത്തു വിളിച്ചു. കൊറേ കുത്തകകള്‍ കൈക്കോട്ടും പിക്കാസുമായി ഓടി വന്നു. നാടുകാര്‍ ഓടിച്ചു വിട്ടപ്പോളാണ് കുഞ്ഞാലിക്കു നാട്ടില്‍ ഉള്ള വില കുത്തകകള്‍ അറിഞ്ഞത്.
അതാണ്‌ മറ്റൊരു പ്രശ്നം നാട്ടില്‍ ഒരു ചര്‍ച്ചയും നടത്താതെ കൊറേ സായിപിനെ കൊണ്ട് വന്നു അത് വേണോ ഇത് വേണോ എന്നൊക്കെ ചോദിക്കുക ഒടുക്കം നാട്ടുകാര്‍ ഇളകുമ്പോള്‍ സോറി ഇതിപ്പോ തരാന്‍ പറ്റില്ലാന്നു പറയുക. ഇങ്ങിനെയാണോ വികസന സൌഹൃദ സംസ്ഥാനം ഉണ്ടാക്കുന്നത്‌.??
വേറൊരുകാര്യം കൊണ്ടുവരുന്ന പരിപാടികള്‍ നാട്ടുകാര്‍ക്ക് ആവശ്യമുള്ളതാണോ എന്നാണ്.നെല്ലിയാമ്പതിയിലെയും വാഗമണ്‍,വയനാട് പോലുള്ളിടത്തെയും  സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ റിസോര്‍ട്ട് വന്നാല്‍ നാട്ടുകാര്‍ക്ക് എന്താണ് ഗുണം.?
ഒരു ചാനല്‍ ചര്‍ച്ചയില്‍  അബ്ദുള്ള കുട്ടി പറയുന്നത് കേട്ടു തോട്ടത്തില്‍ പണി കുറവാണ് അവിടുത്തെ തൊഴിലാളികളെ സംരക്ഷിക്കാന്‍ ആണ് അഞ്ചു ശതമാനം സ്ഥലത്ത് സ്വകാര്യ റിസോര്‍ട്ട് വരുന്നത് എന്ന്.എന്താ റിസോര്‍ട്ടില്‍ നിന്നും പട്ടിണിയായ തോട്ടം തൊഴിലാളിക്ക് ഫുഡ് ഫ്രീ ആയിരിക്കുമോ..??
അതോ അവര്‍ക്ക് അവിടെ പണി കൊടുക്കുമോ..???
വെറുതെ ആളെ പൊട്ടനാക്കുന്ന ഡയലോഗുകള്‍ പറയുക.
അതും ഈ വിശ്വാസകുറവിന് കാരണമാണ്.
വെത്യാസം കണ്ടു പഠിക്കുക..!
ചോദിക്കുന്നതൊക്കെ വാരി കൊടുത്ത് വികസിപ്പിക്കാന്‍ നോക്കിയാല്‍ നാളെ നമ്മുടെ നാട്ടില്‍ ഒന്നും ബാക്കിയുണ്ടാകില്ല...
നമ്മുടെ നാടിന്ടെ താത്പര്യവും സ്വഭാവവും നോക്കിയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്.അതാണ്‌ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ നമ്മള്‍ കണ്ട വെത്യാസം.വികസനം നാടിനു വേണ്ടിയാകണം അല്ലാതെ കുത്തകകള്‍ക്ക് വേണ്ടി മാത്രമാകരുത്.
മറ്റൊരു കാര്യം നോക്കാം കേരളത്തില്‍ കൂണ് പോലെയാണ് സ്വാശ്രയ എന്ജിനിയരിംഗ് കോളേജുകള്‍.അരലക്ഷത്തോളം സീറ്റുകള്‍ അവിടെ ഒഴിഞ്ഞു കിടക്കുന്നു.അവിടെ പഠിക്കുന്നവരില്‍ ഒട്ടുമുക്കാലും തോല്‍ക്കുന്നു അത് വേറെകാര്യം.എന്നിട്ട് വീണ്ടും കോളേജുകള്‍ തുടങ്ങാന്‍ പോകുന്നത്രേ. മലപ്പുറത്ത് ഒരു കോളേജും..!!മലബാരിന്ടെ പ്രഥാന പ്രശനം സ്വാശ്രയ കോളേജ് ഇല്ലാത്താണോ...??
നാടിന്ടെ ആവശ്യമല്ലാ ഇവരുടെ പ്രശ്നം പണചാക്കുകള്‍ക്ക് ഒത്താശ ചെയ്യല്‍ ആണെന്ന് വെക്തം.അതിനി സ്വന്തം ജനതയെ വിഷം തളിച്ചുകൊന്നിട്ടായാലും ശരി ചെയ്തു കൊടുത്തിരിക്കും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു ലക്ഷത്തോളം ഏക്കര്‍ തരിശു ഭൂമി നെല്‍ വയല്‍ ആക്കി.അപ്പോളാണ് നെല്‍വയല്‍ നികത്തി വിമാനത്താവളം പണിയാന്‍ പോകുന്നത്.നാളെ ചോറ് തിന്നാന്‍ വിദേശത്തു പോയിവരാന്‍ വേണ്ടിയാകും.ഒരു കേന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ ഇനി നെല്‍ കൃഷിയൊന്നും വേണ്ട എന്നാണ്.
ആദ്യം കൊല്ലം കുറെയായി തുടങ്ങി വച്ച പദ്ദതികളുടെ അവസ്ഥ ജനങ്ങളോട് തുറന്നു പറയണം.അമ്പതു കൊല്ലം മുന്‍പ് തറക്കല്ലിട്ട വിഴിഞ്ഞം തുറമുഖം എന്തായി..?
സ്മാര്‍ട്ട്‌ സിറ്റി യുടെ ദുബായ് മുതലാളി പറഞ്ഞത് ഇക്കൊല്ലം പണിതുടങ്ങും എന്നാണ്...!!വേണേല്‍ ഒരു കൊല്ലം മുന്‍പേ പണി തുടങ്ങാം എന്ന് പറയാത്തത് ഭാഗ്യം.ഉദ്ഘാടനം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് സമാധാനമായിക്കാണും.കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പാലക്കാടു മൈതാനത്ത് തറക്കല്ലിട്ടവരാണല്ലോ നിങ്ങള്‍ ഇപ്പൊ അതിന്ടെ സ്ഥിതി എന്താണ്...?പിന്നെ കണ്ണൂര്‍ വിമാനത്താവളം, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, അങ്ങിനെ എത്ര എണ്ണമാണ് കാട് പിടിച്ചിരിക്കുന്നത്.
എന്നിട്ടും നിങ്ങള്‍ പറയുന്ന എളപ്പടി ഞങ്ങള്‍ വിശ്വസിക്കണോ..??
ചീമേനി പദ്ദതിക്ക് ആയിരത്തിനാനൂര്‍ ഏക്കര്‍ ഭൂമിയാണ്‌ ആദ്യം പ്രഖ്യാപിച്ചത് പിന്നീട് ജനം ഇളകുമെന്നു കണ്ടപ്പോള്‍ അത് വെറും ഇരുനൂര്‍ ആയി സത്യത്തില്‍ ഈ ഇരുനൂര്‍ ഏക്കര്‍ തന്നെ  വേണോ..??
ഇതൊരു തരം പെണ്ണുകാണല്‍ ആണെന്നാണ് കള്ളു മന്ത്രി ബാബു പറഞ്ഞത്..കുറെ ആളുകള്‍ കൂട്ടമായി വരിക നമ്മുടെ എല്ലാ പെണ്ണുങ്ങളെയും നിരത്തി നിര്‍ത്തുക അവരില്‍ ആര്‍ക്ക് ആരെ പറ്റുന്നോ ബാക്കി പിന്നെ സംസാരിക്കുക.ഇങ്ങനെയും ഒരു പെണ്ണ് കാണാലോ..??
ബാബുവേട്ടാ ഇതെന്താ ഗുണ്ടല്‍പേട്ടോ..??

ഇടയ്ക്കു നെല്ലിയാമ്പതി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും പറഞ്ഞു പച്ച എംഎല്ലെമാര്‍ (ഞമ്മന്ടെ പച്ച അല്ലാ..)എന്തെല്ലാം ബഹളമാണ് ഉണ്ടാക്കിയത് ഇപ്പൊ അവിടെ സര്‍ക്കാര്‍ ഭൂമിയില്‍ കുത്തകയുടെ റിസോര്‍ട്ട് വരുന്നു. എന്തെ അണ്ണാക്കില്‍ മുള്ള് കുടുങ്ങിയോ ഒരെണ്ണവും ഒന്നും പറയുന്നില്ലാല്ലോ..???അതോ നാടന്‍ മൊതലാളി കയ്യേരിയാലെ പ്രശമോള്ളൂ..??മലക്കം മറിച്ചിലിന് നല്ല നംസ്കാരം..!മഹോത്സവത്തിന്ടെ ലോഗോ തന്നെ ഒരു മിസോറിക്കാരിയുടെ ചിത്രം അടിച്ചുമാറ്റിയത് ആണ് ഒടുക്കം കളവു പൊളിഞ്ഞപ്പോ പണം കൊടുത്ത് ഒതുക്കി.പിന്നെയാണ് മൂന്നും രണ്ടും അഞ്ചു എമ്മെല്ലെമാര്‍.കിട്ടേണ്ടത് കിട്ടിയാല്‍ ഒതുങ്ങാത്തവരോ..? ചിത്രത്തിന്‍ടെ പച്ചക്കളര്‍ മാറ്റി നീലയാക്കാനുള്ള ബുദ്ധിയെങ്കിലും കാണിച്ചത് നന്നായി.


അടിച്ചുമാറ്റിയത്

റിസോര്‍ട്ടുകളും നക്ഷത്ര ഹോട്ടലുകളും ഡാന്‍സ് ബാറുകളും മാത്രമാണ് വികസനം എന്ന് ധരിച്ചുവച്ചവര്‍ക്ക് എന്നോട് കലിപ്പ് തോന്നാം അവരോടുള്ള സഹതാപം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ.കേരളത്തില്‍ കേരളത്തിനു ഉതകുന്നതരത്തില്‍ വികസന വിപ്ലവം തന്നെ വരണം.അതിനു എല്ലാ വിഭാഗം ആളുകളുമായി ചര്‍ച്ച ചെയ്യാനും വെക്തമായ പ്ലാനുണ്ടാക്കാനും സര്‍ക്കാര്‍ ആദ്യം തയ്യാര്‍ ആകണം.പ്രതിപക്ഷം അടച്ചു വിമര്‍ശിക്കാതെ ക്രിയാത്മകമായി അഭിപ്രായം പറയുകയും,സഹകരിക്കുകയും വേണം.പിന്നെയല്ലേ പണം കണ്ടെത്തല്‍ അപ്പൊ വിളിച്ചാല്‍ പോരെ ഈ കുത്തകകളെ...?





അടിവര.*

ബ്രിട്ടീഷ് പാര്‍ലിമെന്റ് മന്ദിരത്തിന്ടെ ഹാള്‍ വാടകക്കെടുത്തു ഒരു കൂട്ടം ആള്‍ക്കാര്‍ പാലാ മാണിക്ക് സ്വീകരണം ഒരുക്കി(ച്ചു).എന്നിട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റ് മാണിയെ സ്വീകരിച്ചു എന്നും അദ്വാനവര്‍ഗ  സിദ്ദാന്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചു എന്നും അടിച്ചു വിട്ടു.
തിരുവഞ്ചൂര്‍ പുലിക്കളിയും ചാണ്ടിച്ചായന്‍ ഉറക്കം കളയലും കുഞ്ഞാലിക്കുട്ടി ഉയര്‍ത്തല്‍ ഉത്സവവും നടത്തി ആളാകുമ്പോള്‍ നമ്മളായിട്ട് കുറയരുതല്ലോ..?
പ്രാഞ്ചിയേട്ടന്‍ കീ..

Monday 10 September 2012

പുലിപിടിക്കാത്ത ആടിന്ടെ കഥ..!


ഞാനൊരു കഥ പറയാം..
സമയം ഏകദേശം മൂന്നുമണി..!
നട്ടപ്പാതിര നേരം...!
പത്തു മുപ്പതു പോലീസുകാര്‍ യന്ത്രത്തോക്കും പിടിച്ചു ഇടിവണ്ടിയില്‍ കേറി.
ഒരു ചാക്കില്‍ ഗ്രനേഡും മറ്റു ആയുധങ്ങളും കരുതിവച്ചിട്ടുണ്ട്‌...
ഗജപോക്കിരികളായ ഡീവൈഎസ്പിമാര്‍ വഴികാട്ടികളായി  മുന്നിലുള്ള സ്കോര്‍പ്പിയോയില്‍..!
പയ്യന്നൂരില്‍ നിന്നും തിരിയാന്‍ നേരം ഒരു മൂത്ത ഏമാന്‍ ചാടി ഇറങ്ങി എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.
(പോലീസ് രഹസ്യം പുറത്തു വിടുന്നില്ലാ...!)
വണ്ടി നേരെ കണാരേട്ടന്ടെ വീട്ടു പടിക്കല്‍ ബ്രേക്കിട്ടു.
നിറുത്തിയ പാതി നിറുത്താത്ത പാതി പോലീസ് കുണ്ടന്മാര്‍ ചാടി ഇറങ്ങി വീട് വളഞ്ഞു.കൂട്ടത്തില്‍ സീനിയര്‍ ഏമാന്‍ വാതിലില്‍ മുട്ടി.
ഡും ഡും ഡും.
ആരും വാതില്‍ തുറക്കുന്നില്ലാ...
വീണ്ടും മുട്ടി ഡും ഡും ഡും ...
നോ രക്ഷ..!!
പിന്നെ രണ്ടു ഏമാന്‍മാരും അരമിനുട്ടു നേരം എന്തോ ചര്ച്ചിച്ചു.
നേരെ വന്നു ചവിട്ടിത്തുറക്കാന്‍ കല്‍പ്പന പാസ്സാക്കി.
സര്‍ക്കാര്‍ കാശു കൊണ്ട് പണ്ട് കാലത്ത് വച്ച വീടായതിനാലാകണം ചവിട്ടു കൊള്ളേണ്ട താമസം വാതില്‍ നാലായി പിളര്‍ന്നു..!
പുരക്കുള്ളിലാകെ രേഷന്കടയില്‍ എലിയോടും പോലെ പോലീസുകാര്‍ പാഞ്ഞു നടക്കുന്നു..!
ഒന്നും തിരിയാതെ കണ്ണും തിരുമ്മി നാണിയമ്മ എണീറ്റ്‌ വന്നു ലൈറ്റ് ഇട്ടു.
ആരാ...?
നാണിയമ്മയുടെ ഇടറിയ ശബ്ധത്തോട് ചുള്ളന്‍ ഡീവൈഎസ്പിയുടെ പരുക്കന്‍ മറുപടി
"ഇത് മിസ്ടര്‍ കണാരന്ടെ വീടല്ലേ.?"
നിങ്ങളൊക്കെ ആരാ..??
നാണിയമ്മ അലറാന്‍ തുടങ്ങി..
കണാരനെവിടെ ഇപ്പൊ പറയണം
ഞങ്ങള്‍ കണാരനെ അറെസ്റ്റ്‌ ചെയ്യാന്‍ വന്നതാണ് നിങ്ങള്‍ ഇനിയും അയാളെ ഒളിപ്പിക്കരുത്...!
ഒളിപ്പിക്കെ ഞാനോ ഏട്ടന്‍ ദാ..അവിടെ കെടക്കണണ്ട്..!
ഏട്ടാ വിടെ കൊറേ പോലീസുകാരോക്കെ വന്നീക്ണ് ഒന്നിങ്ങട്ടു വന്നെ..!
മൂപ്പര്‍ക്ക് കിടന്നാ പിന്നെ എനീക്കനിത്തിരി പാടാണ് വയസ്സായതല്ലേ..?
നാണിയമ്മ ആരോടെന്നില്ലാതെ..
പക്ഷെ ഞമ്മടെ പോലീസ് പുള്ളികള്‍ക്ക് കാത്തുനില്‍ക്കാനൊന്നും സമയമില്ലാ അവര്‍ നേരെ കിടപ്പ് മുറിയിലേക്ക് കേറി ചെന്ന് എണീക്കാന്‍ പാട് പെടുന്ന കണാരേട്ടന്ടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി."യൂ ആര്‍ അണ്ടെര്‍ അറെസ്റ്റ്‌."
(അപ്പൊ പുറത്തു ഒരു ഏമാന്‍ പത്രാപ്പീസുകളിലെക്കും ചാനല് റൂമിലേക്കും തല്‍സമയ വിവരണം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു...)
എന്തിനാ മക്കളെ എന്നെ...?
നിങ്ങള്‍ കുഞ്ഞനന്തനെ സഹായിച്ചില്ലേ ..?
ഇന്നലെ ചായക്കടേല്‍ വന്നപ്പോ ചായ കൊടുത്തൂന്നല്ലാതെ ഞാനൊന്നും ചെയ്തില്ലാല്ലോ..??
അതൊക്കെ കോടതിയില്‍....
ഇമ്മാതിരി ആള്‍ക്കാര്‍ക്ക് ചായകൊടുക്കാന്‍ പോകുമ്പോ നോക്കണം ഇനി കിടന്നു മോങ്ങിയിട്ടു കാര്യമില്ലാ..
"ഡേയ് ഇയാളെ തൂക്കിയെടുത്ത് ജീപ്പില്‍ കേറ്റിയേക്ക്.."
കുഞ്ഞനന്തന് ചായ കൊടുത്ത ചായക്കടക്കാരന്‍ കണാരേട്ടന്ടെ അറെസ്റ്റ്‌ നടന്ന പിറ്റേന്ന് എല്ലാ പത്രത്തിലും മുന്‍പേജില്‍ എട്ടു കോളം വാര്‍ത്ത "കുഞ്ഞനന്തന്ടെ സഹായികളും പിടിയില്‍...!!"
റബ്ബര് മലയില് ഷീറ്റ്  കെട്ടി താമസിക്കുകയായിരുന്ന വെട്ടു പ്രതികളെ കല്ലുവെട്ടുകാരുടെ വേഷത്തില് ചെന്ന് പൊക്കിയ കഥ വേറെ ഉണ്ട്.

അതും നട്ടപ്പാതിരക്കയിരുന്നു.
കല്ലുവണ്ടിയില്‍ കഷായ മുണ്ടും ബനിയനുമിടുത്തു മേലാകെ ചളി വാരിത്തേച്ച്‌ ഏമാന്‍ മാരുടെ ഒരു യാത്രയുണ്ട്.കാണേണ്ട കാഴ്ചതന്നെ.അങ്ങിനെയാണ് ആളു കേറാമലയില്‍ ഒളിഞ്ഞു കൂടിയിരുന്ന വെട്ടു പ്രതികളെ കയ്യോടെ പിടികൂടുന്നത്.
തൊണ്ടിയായി പിടി കൂടിയ അവരുടെ പപ്പടം പൊരിക്കുന്ന ചട്ടിയും പഴകിയ പരിപ്പുകരിയും വലിച്ചു തള്ളിയ ബീടിക്കുറ്റികളും നിരത്തി വച്ച് അതിനു ചുറ്റും നിന്ന് പോസ് ചെയ്തു പത്രാപ്പീസില്‍ അയക്കാന്‍ ഏമാന്മാര്‍ കൊതിക്കാത്തതല്ലാ..
പെട്രോള്‍ മാക്സ് വെളിച്ചത്തില്‍ ഒന്നും വെക്തമായി കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ലാ..!!
അത് കൊണ്ടാണ് പ്രചാരണ ചുമതലയുള്ള ഡീവൈഎസ്പി പത്രാപ്പീസിലേക്ക് വിവരണം കൊടുക്കുമ്പോള്‍  നിലാവത്ത് റബരിണ്ടേ മഴക്കൂട് കണ്ടു അടുത്തടുത്ത് വരി വരിയായി പാര്ട്ടിക്കാരുടെ വീടാണ് എന്ന് ധരിച്ചു പാര്ട്ടി ഗ്രാമത്തിലാണെന്നു പറഞ്ഞത്..
ഈ കഥയ്ക്ക് പോലീസുകാര്‍ പേരിട്ടത് "ഓപെറേഷന്‍ ഒച്ചപ്പാടില്ലാത്ത രാത്രി" എന്നാണ്...!!!
പിന്നെ അവര്ക്ക് ചായ കൊണ്ട് കൊടുത്ത ഒരാളെ പിടിക്കാന് പോയതും പാതിരാക്ക് അയാള്  കുളത്തില്  ചാടിയതും പോലീസ് കുളം വളഞ്ഞതും അരമണിക്കൂര് കഴിഞ്ഞു പൊങ്ങിയതും ഒക്കെ വേറെ കഥ..!
കഥകള്‍ അങ്ങിനെ പലതുണ്ട്..!
പക്ഷെ ഞാന്‍ ഇനി പറയാന്‍ പോകുന്നത് അത്ര രസമില്ലാത്ത ഒരു കഥയാണ്‌.അത് നടന്നത് അങ്ങ് തെക്കാണ്.പക്ഷെ ഈ കഥയും നടക്കുന്നത് നട്ടപ്പാതിരക്ക് ആണ്.പാതിരാത്രിക്ക്‌ ഒരു മാരുതി വാന്‍ വഴിയരികില്‍ കിടന്നു പരുങ്ങുന്നു.സംശയം തോന്നിയ പെട്രോളിങ്ങില്‍ ആയിരുന്ന എഎസ്ഐ,
വണ്ടിക്കു കൈ കാണിച്ചു.ബുക്കും പേപ്പറും ഒന്നുമില്ലാത്തതിനാല്‍ വണ്ടിക്കാരനെ അറെസ്റ്റ്‌ ചെയ്തു ജീപ്പില്‍ കയറ്റുന്നു.ഉടനെ അയാള്‍ കുതറി മാറി എഎസ്ഐയെ കുത്തുന്നു.കണ്ടു നിന്ന പോലീസ് ഡ്രൈവര്‍ ഓടി വന്നു തടുക്കാന്‍ നോക്കെയെങ്കിലും അയാളെയും കുത്തി മലര്‍ത്തി ടിയാന്‍ മാരുതി വാനും കൊണ്ട് രക്ഷപ്പെട്ടു.
ഇത് സിനിമയില്‍ അല്ലാ നമ്മുടെ നാട്ടില്‍ നടന്ന കാര്യമാണ്.
ഡ്രൈവര്‍ മണിയന്‍ പിള്ള തല്‍ക്ഷണം മരിച്ചു.എഎസ്ഐ ജോയി എന്തോ ഭാഗ്യം കൊണ്ട് കൊറ്ജീവനായി കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.തിരുവനന്തപുരത്തിനു സമീപം പാരിപ്പള്ളിമടത്തറ റോഡില് കുളമടയ്ക്ക് സമീപത്താണ് സംഭവം.സംഭവം നടന്നിട്ട് രണ്ടു മാസം കഴിഞ്ഞു .ഇന്നേവരെ പ്രതിയെ കണ്ടെത്താനോ പിടികൂടാനോ പോലീസിനു കഴിഞ്ഞിട്ടില്ലാ..!!


കേരളത്തില്‍ ഒട്ടനവതി കളവു കേസില്‍ പ്രതിയായ ആട് ആന്റണി എന്ന ആളാണ്‌ ഈ കൃത്യം ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം.എന്നാല്‍ അയാളുടെ നാലഞ്ച് ഭാര്യമാരെ പോയി ചോദ്യം ചെയ്തതല്ലാതെ മറ്റൊരു വിവരവും പോലീസിണ്ടേ കയ്യില്‍ ഇല്ലാ..ഇടയ്ക്കു ആട് ആന്റണി ആണെന്നും പറഞ്ഞു മൂന്നു പേരെ പൊക്കി പിന്നീട് പൊട്ടത്തരം മനസ്സിലായി അവരെയൊക്കെ വിട്ടയച്ചു.
ഭരണ കക്ഷിയുടെ തലവന്‍ ചെന്നിത്തലക്ക് ഭീഷണി അയച്ചവനെ ഇതുവരെ പോക്കാന്‍ പറ്റിയില്ലാ..!
അതുപോലെ ഇതും വെള്ളത്തിലാകുമോ..??വടക്ക് കാണിക്കുന്ന വെടക്കുകളുടെ പത്തിലൊന്ന് പുറത്തെടുത്തു കൊലയാടിണ്ടേ പൂടയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കുമോ അതോ മറ്റൊരു സുകുമാരക്കുറുപ്പിനെ സൃഷ്ട്ടിക്കാന്‍ പോകുന്നോ പോലീസ്.

പത്താം ക്ലാസ് തോറ്റ ആടിന്ടെ ബുദ്ദി നമ്മുടെ സൈബര്‍ പോലീസിനെപ്പോലും പിന്നിലാക്കുന്നു എന്നാണോ നമ്മള്‍ കരുതേണ്ടത്.അതോ നാടിനു കാവല്‍ നില്‍ക്കുന്ന ഒരു പാവം പോലീസുകാരനെ നടുറോട്ടില്‍ കൊന്നു തള്ളിയിട്ടു പോലീസിനൊന്നും ചെയ്യാന്‍ ഇല്ലേ..?ആ പാവത്തിന്ടെ കുടുംബത്തോട് നീതി കാണിക്കാന്‍ പോലീസ് മന്ത്രിക്കും കൂട്ടര്‍ക്കും ബാധ്യത ഇല്ലേ..?
അങ്ങ് വടക്കേ വീരഗാഥകളില്‍ മലകേറാനും ഒടിമറിയാനും മുടുക്കര്‍ ആയ ഒന്ന് രണ്ടു പുലികളെ തെക്കോട്ടയച്ചു നാടിനു നാണക്കേട്‌ ഉണ്ടാക്കിയ ആ ആടിനെ ഒന്ന് പിടിക്കാന്‍ പറഞ്ഞൂടെ മിസ്റ്റര്‍ തിരുവന്ചൂര്‍...
തന്നെ കാണാന് വന്നവരില് ഒരാളുടെ ഫോണ് സംസാരം കേട്ടു എന്നും പറഞ്ഞു അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് ആശുപത്രി കിടക്കയില് കിടക്കുന്ന രോഗി ആയിരുന്ന ജനനേതാവിനെയും അയാള് കേട്ട വിവരം അറിഞ്ഞു എന്നും പറഞ്ഞു ജനം തിരഞ്ഞെടുത്ത എംഎല്എയെയും പിടിച്ചു ജയിലില്‍ ഇട്ടു പുലിക്കളി കളിക്കുന്ന കാലത്താണ് സ്വന്തം കീഴില്‍ ജോലി ചെയ്യുന്ന ഒരു പാവം പോലീസുകാരനെ കൊന്നു നാട് വിട്ട വെറുമൊരു ആടിനെ പിടിക്കനാവാതെ പോലീസ് മന്ത്രി നാണം കെടുന്നത്‌.



അടിവര *എല്ലാ കഥകളും നട്ടപ്പാതിരക്കു നടന്നതായത്കൊണ്ട് കഥയില്‍   വെക്തത കുറവായിരിക്കാം.!!

ആദ്യത്തിലേക്ക്...